Showing posts with label KAS. Show all posts
Showing posts with label KAS. Show all posts

Health Insurance

പദ്ധതി പ്രീമിയത്തിന്റെ ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.




    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി വിവിധ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.  
ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ 9-ഉം 10-ഉം ശബള പരിഷ്കരണ റിപ്പോര്‍ട്ടുകളിലും ടി വിഷയം 
ശിപാര്‍ശ ചെയ്യപ്പെട്ടു.  അതിനു പിന്നാലെ 2017-18-ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിലും 
92-ാം ഖണ്ഡികയായി ടി വിഷയം ഇടംപിടിക്കുകയും ഇതിലേക്കായി ധനവകുപ്പില്‍ ഒരു സെക്ഷന്‍ 
രൂപീകരിക്കുകയും ചെയ്തു.  പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ 2017 വരെ ടി വിഷയത്തില്‍ 
വ്യക്തമായ ഒരു കരട് ശിപാര്‍ശ ചെയ്യാന്‍ പോലും മേല്‍ വകുപ്പിനായില്ല.  വകുപ്പിന്റെ 
രൂപീകരണത്തിനു ശേഷം മൂന്നിലധികം സെക്ഷനാഫീസര്‍മാരാണ് ഈ വകുപ്പിലെത്തിയത്.  
ടി വിഷയം സംബന്ധിച്ച് വ്യക്തമായ രൂപരേഖ (Guideline) പ്രത്യേകമായി പുറപ്പെടുവിക്കും എന്ന് 
പരാമര്‍ശിച്ചിരുന്നെങ്കിലും (04/14) ഇതിന്‍മേലുളള ഒരു കരട് നിര്‍ദ്ദേശവും സര്‍വ്വീസ് 
സംഘടനകളുമായുളള ചര്‍ച്ചകള്‍ നടന്നു വരുന്നതേയുളളൂ.

    നിലവില്‍ കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സമഗ്ര 
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.  ഈ 
സംസ്ഥാനങ്ങളിലെല്ലാംതന്നെ പദ്ധതി പ്രീമിയം പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരാണ് 
വഹിക്കുന്നത്.  അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും പദ്ധതി വിഹിതത്തിന്റെ
60 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുമായിട്ടാണ് 
പ്രീമിയം പങ്കു വയ്ക്കുന്നത്.  പഞ്ചാബില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം 
.സഹായത്താലാണ് നടപ്പിലാക്കി വരുന്നത്.  അതുകൊണ്ടുതന്നെ കേരളത്തില്‍ 
നടപ്പിലാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമില്‍ പദ്ധതി പ്രീമിയത്തിന്റെ 
ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള 
മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ 
പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  01/04/2018 മുതല്‍ 
സര്‍ക്കാര്‍ ടി പദ്ധതി നടപ്പിലാക്കും എന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും പദ്ധതി രൂപീകരണത്തില്‍ 
കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലാ എന്നുളളത് ജീവനക്കാര്‍ക്കിടയില്‍ ഇതിനകം 
ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി 
സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും 
പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.

KAS - KERALA ADMINISTRATIVE SERVICE

കെ. എ. എസ്. 
ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് സംഘടനകളും അഭിപ്രായപ്പെട്ടപോലെ 
 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ DS, JS, AS & SS തസ്തികകള്‍ മുഴുവനായും 
കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് കാണുന്നത്.



 നിയുക്ത കെ.എ.എസ് വിഷയത്തില്‍ 13/01/2017-ലെ, ബഹു.മുഖ്യമന്ത്രിയുടേയും
 15/02/2017-ലെ, ചീഫ് സെക്രട്ടറിയുടെയും ഉറപ്പുകള്‍ പാഴ്വാക്കായതാണ് നാം പിന്നീട് കണ്ടത്.  
കെ.എ.എസ് രൂപീകരണത്തില്‍ 2nd ഗസറ്റ് തസ്തികയുടെ വെറും 10% തസ്തികകള്‍ മാത്രമേ
നഷ്ടപ്പെടൂവെന്നും അങ്ങനെയെങ്കില്‍ പൊതുഭരണ വകുപ്പില്‍ 12-ഉം ധനവകുപ്പില്‍ 3-ഉം 
ആകെ 15 തസ്തികകള്‍ മാത്രമേ മൂന്ന് ഘട്ടങ്ങളിലായി കെ.എ.എസ് പരിധിയില്‍ വരുകയുളളൂ 
എന്നുമാണ് അന്ന് സര്‍ക്കാരിന്റെ ഉറപ്പുകള്‍.  പക്ഷേ ആക്ഷന്‍ കൗണ്‍സിലും വിവിധ സര്‍വ്വീസ് 
സംഘടനകളും അഭിപ്രായപ്പെട്ടപോലെ തന്നെ 2nd ഗസറ്റ് തസ്തികകളുടെ മുകളിലുളള വിവിധ
 DS, JS, AS & SS തസ്തികകള്‍ മുഴുവനായും കെ.എ.എസിലേക്ക് മാറ്റപ്പെടുന്ന ദുരനുഭവമാണ് 
നാം പിന്നീട് കണ്ടത്.  പക്ഷേ ഇപ്പോള്‍ റിസര്‍വേഷന്‍ ഘടനയിലെ അവ്യക്തതയിലും 
നൂതനകളിലും പെട്ടുഴലുകയാണ് കെ.എ.എസ്.  വിവിധ ന്യൂനപക്ഷ  കമ്മീഷനുകള്‍ 
കെ.എ.എസ് സര്‍വ്വീസ് ചട്ടങ്ങളിലെ അപാകതകള്‍ വിലയിരുത്തുകയും അതിന്മേല്‍ 
സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയുമാണ്.  കടമ്പകള്‍ പലതുകഴിഞ്ഞാലേ 
സര്‍ക്കാരിന് ടി വിഷയത്തില്‍ മുമ്പോട്ടു നീങ്ങാനാകൂ എന്നത് ശ്രദ്ധേയം......





Gen. Secretary, Kerala Finance Secretariat Association, Statue, TVPM-1

Contact Form

Name

Email *

Message *