Slider
Slider
Slider

Kerala Finance Secretariat
Association

Only recognized employees' association in Finance Secretariat

With Prosperity

KFSA always working for the prosperity and well being of employees and the Finance Department

Promote Experiments

We are encouraging experiments if it is beneficial to the Dept and its people

Representing concerns

We always represent the concern of employees to the Authorities and get solutions for that

Harmony among all

We believe in harmonious relationship among all members

V K Krishnamenon

Addressing Kerala Finance Secretariat Association

" I am sure, Association like this can be a catalyst to make good governance in the State of Kerala "

- V V Giri - While inagurating KFSA

As the Department which controls the purse-strings of the administration, it has an important responsibility to discharge

- C. ACHUTHA MENON

KFSA having a bright history in connection with the development and advancement of Finance Department

- K KARUNAKARAN

I'm very happy that KFSA is completing decades of dedicated service in the struggle for the betterment of the service conditions of the employees in the State

- A K ANTONY

Since KFSA is in Finance department, it can positively affect the entire State

- Oommen Chandi

Office bearers

PRESIDENT - S Pradeepkumar (9446829166)
Gen. SECRETARY - Thibeen Neelambaran (9447120095)
Vice-Presidents - Rekha Nixon | Noushad B
Secretaries - Muhammed Shafeeqk T N | Jalajakumari D | Robert Philip
Treasurer - Lijin W S
Executive Committee
P N ManoJkumar | Cyriac Mathew | Arunkumar R | Naushad A| Sivakumar S | Sajith CC | Saju K Nair | Abhilash K G | Poornima G K| Anitha V | Shaji B J | Saji K | Unnikrishnan R



Our Wings

For the overall well being of members we have various fractions - FOCUS (Cultural wing) DHANARASHMI (Official Publication), Fin-SPORTS (Sports wing), VANITHA (Women's wing)

FOCUS
60%
Dhanarashmi
88%
SPORTS
95%
VANITHA
74%

Burning Issues

DA Arrear

DA arrear order issued

എല്ലാം 'ശരിയാക്കി'


തിരഞ്ഞെടുപ്പ് വാഗ്ദാനമായാലും, ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പായാലും,
പാവം പെന്‍ഷനര്‍മാര്‍ക്കുളള മോഹന സ്വപ്നമായാലും എല്ലാം പെരുവഴിയില്‍.  
നിത്യനിതാന ചെലവുകള്‍ക്കുപോലും നിവൃത്തിയില്ലാതെ കേന്ദ്രവിഹിതത്തിലും
കടമെടുപ്പിലും മാത്രം കണ്ണുംനട്ട് ജി.എസ്.റ്റി-യേയും പഴിച്ച് അപ്രഖ്യാപിത ട്രഷറി
നിയന്ത്രണത്തിലൂടെ എങ്ങനെയും ദിവസങ്ങള്‍ തളളിനീക്കാന്‍ ശ്രമിക്കുന്നവരില്‍
നിന്നും ഇനിയെന്തു പ്രതീക്ഷ

STATUTORY PENSION SCHEME

കേരളത്തിലെ എല്ലാ പ്രശ്നങ്ങളും ശരിയാക്കാനായി വന്ന ഇടതു സര്‍ക്കാര്‍ ഒന്നും 
ശരിയാക്കിയില്ലായെന്ന് മാത്രമല്ല ശരിയായിരുന്ന പല കാര്യങ്ങളും കുഴഞ്ഞു മറിഞ്ഞ 
അവസ്ഥയിലെത്തിച്ചിരിക്കുകയുമാണ്.






    അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍ 
പിന്‍വലിക്കുമെന്നും പകരം പഴയരീതിയില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സിസ്റ്റം (SPS) 
നടപ്പിലാക്കുമെന്നും വാചകമടിച്ചവരെ ഇന്ന് കാണാനെയില്ല.  മേല്‍പ്രസ്താവിച്ച പ്രകാരം 
 പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ചില്ലാ എന്നതിലുപരി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 
പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കായി അനുവദിച്ച കുടുംബ പെന്‍ഷനില്‍ പോലും കൈയ്യിട്ടുവാരി.
  പങ്കാളിത്തപെന്‍ഷന്‍കാര്‍ക്കായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും 
നടപ്പിലാക്കിയ ഡി.സി.ആര്‍.ജി പോലും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കിയില്ലാ 
എന്നതിലുപരി മേല്‍ വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ വിവിധ സംസ്ഥാനങ്ങള്‍ക്ക് കുടുംബ 
പെന്‍ഷനും ഡി.സി.ആര്‍.ജി.-യും അനുവദിച്ചാലുണ്ടായേക്കാവുന്ന ഭാവി സാമ്പത്തിക 
ബാധ്യതകളേയും ഈ ജനകീയ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു കൊടുക്കുകയാണുണ്ടായത്.  ഇവരില്‍ 
നിന്നും ഇതിലുപരി നാം എന്താണ് പ്രതീക്ഷിക്കേണ്ടത്....... ഒന്നുമില്ല........





കേരളത്തിലെ എല്ലാ പ്രശ്നങ്ങളും ശരിയാക്കാനായി ജനവിധി തേടി അധികാരത്തില്‍
വന്ന ഇടതു സര്‍ക്കാര്‍ ഇന്ന് സമസ്ത മേഖലകളിലും അമ്പേ പരാജയമായിരിക്കുന്നു.  
എല്ലാം ശരിയാക്കുവാനായി അവതാരമെടുത്തവര്‍ ഒന്നും ശരിയാക്കിയില്ലായെന്ന് മാത്രമല്ല
ശരിയായിരുന്ന പല കാര്യങ്ങളും കാര്യപ്രാപ്തി ഇല്ലാത്തതിനാല്‍ കുഴഞ്ഞു മറിഞ്ഞ
അവസ്ഥയിലെത്തിച്ചിരിക്കുകയുമാണ്.

    അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍
പിന്‍വലിക്കുമെന്നും പകരം പഴയരീതിയില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സിസ്റ്റം (SPS)
നടപ്പിലാക്കുമെന്നും വാചകമടിച്ചവരെ ഇന്ന് കാണാനെയില്ല.  മേല്‍പ്രസ്താവിച്ച
പ്രകാരം പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പിന്‍വലിച്ചില്ലാ എന്നതിലുപരി മുന്‍
യു.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കായി അനുവദിച്ച കുടുംബ
പെന്‍ഷനില്‍ പോലും കൈയ്യിട്ടുവാരി.  പങ്കാളിത്തപെന്‍ഷന്‍കാര്‍ക്കായി കേന്ദ്ര
സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കിയ ഡി.സി.ആര്‍.ജി
പോലും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കിയില്ലാ എന്നതിലുപരി മേല്‍
വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ വിവിധ സംസ്ഥാനങ്ങള്‍ക്ക് കുടുംബ പെന്‍ഷനും
ഡി.സി.ആര്‍.ജി.-യും അനുവദിച്ചാലുണ്ടായേക്കാവുന്ന ഭാവി സാമ്പത്തിക
ബാധ്യതകളേയും ഈ ജനകീയ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു കൊടുക്കുകയാണുണ്ടായത്.  
ഇവരില്‍ നിന്നും ഇതിലുപരി നാം എന്താണ് പ്രതീക്ഷിക്കേണ്ടത്....... ഒന്നുമില്ല........

GROUPING OF DEPARTMENTS

   ധനകാര്യവകുപ്പ് ഒരു അഡ്വസറി വകുപ്പാണ്.  ജീവനക്കാരാകട്ടെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്.
അതിനാൽ അവർക്ക് വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉണ്ടാകേണ്ടതുണ്ട്.



 ധനവകുപ്പിലെ 100-ഓളം ഡിപ്പാര്‍ട്ടുമെന്റ് / വിങ്ങുകളെ 5 ഗ്രൂപ്പുകളായി തരം തിരിക്കാനുളള 
സര്‍ക്കാര്‍ നിര്‍ദ്ദേശം നിഗൂഢവും ഒരു കാരണവശാലും അധികരിക്കാന്‍ കഴിയാത്തതുമാണ്. 
 മേല്‍ പരാമര്‍ശിച്ച പ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നതിന് ആധാരമായി പറയുന്ന 
കാരണങ്ങള്‍ ഒന്നുംതന്നെ പുതിയവയല്ല.  ധനകാര്യവകുപ്പ് നിയമവകുപ്പ് പോലെ ഒരു 
അഡ്വസറി വകുപ്പാണ്.  അതുകൊണ്ടുതന്നെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് 
അവര്‍ വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്. 
 അതിനാല്‍തന്നെ അവരുടെ സര്‍വ്വീസില്‍ ഭരണ, സേവന, വ്യയ, സാമ്പത്തിക, പരിഷ്കരണം 
തുടങ്ങിയ വകുപ്പുകളിലും മറ്റ് ഇതര മേഖലകളിലും പ്രത്യേക പ്രാവീണ്യം നേടേണ്ടതായുണ്ട്. 

അതുമാത്രമല്ല ഭരണഘടനാ വ്യവസ്ഥാപിതമായുളള കേരളാ സെക്രട്ടേറിയറ്റ് മാന്വല്‍, 
സെക്രട്ടേറിയറ്റ് ഇന്‍സ്ട്രക്ഷന്‍, റൂള്‍സ് ഓഫ് ബിസിനസ്സ്, മറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ എല്ലാം 
അപ്പാടെ പാലിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് സര്‍വ്വീസ് പ്രവര്‍ത്തിച്ച് വരുന്നത്.  ഇത് 
സാധ്യമാകണമെങ്കില്‍ ടി ഉദ്യോഗസ്ഥര്‍ അവരുടെ സേവന കാലയളവില്‍ മേല്‍പ്രസ്താവിച്ച 
വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം / അനുഭവം ഉണ്ടാകണം. 
അല്ലാത്തപക്ഷം അവരുടെ സേവനം സദാ വൃഥാവിലാകും. തീര്‍ച്ച......

PUNCHING

ബയോ മെട്രിക് പഞ്ചിംഗ് -
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍ 
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി. 




സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന 
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍ 
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി.  പൊതു ജനങ്ങള്‍ക്കിടയില്‍ സെക്രട്ടേറിയറ്റ് 
ഉദ്യോഗസ്ഥരയാകെ മോശക്കാരായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മാത്രമേ നമുക്ക് 
ഈ വിഷയത്തെ കാണാനാകൂ.  
പക്ഷേ സര്‍ക്കാര്‍ ഇത്തരത്തിലുളള പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകമ്പോള്‍
 ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഏതൊരു 
സര്‍ക്കാരിന്റേയും ധര്‍മ്മമാണ്.   Bio metric punching system സെക്രട്ടേറിയറ്റില്‍ 
നടപ്പിലാക്കുമ്പോള്‍തന്നെ പൊതു ജനങ്ങളുമായി നേരിട്ട് ബന്ധമുളള പഞ്ചായത്ത്,

വില്ലേജ്, താലൂക്ക്തല ഓഫീസുകളിലും സമാനമായ പഞ്ചിംഗ് സംവിധാനം 
നടപ്പിലാക്കേണ്ടതുണ്ട്.  അവിടെ അത്തരത്തിലുളള സംവിധാനങ്ങള്‍ ശക്തിയായാല്‍ 
തന്നെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുളള ആസ്ഥാന കാര്യാലയങ്ങളിലെ ജനബാഹുല്ല്യവും
 പരാതികളും തുലോം കുറയ്ക്കാനാകും.  അതിനു മുതിരാതെ സെക്രട്ടേറിയറ്റിനേയും, 
സെക്രട്ടേറിയറ്റ് സംവിധാനത്തേയും പഴിചാരുന്നത് അംഗീകരിക്കാനാകില്ല.  ഈ 
വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട പരിഷ്ക്കാരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കി 
എന്ന് അവകാശപ്പെടുമ്പോഴും ഇ-ഫയല്‍ പ്രോസസ്സിങിലെ  കാലതാമസം
 മുന്‍മ്പുളളതുപോലെതന്നെ തുടരുന്നു.  നിലവിലെ ഇ-ഫയല്‍ സംവിധാനത്തിലൂടെ 
ഒരു ഫയലോ അല്ലെങ്കില്‍ സ്പാര്‍ക്ക് മുഖേന അര ദിവസത്തെ കാഷ്വല്‍ ലീവോ 
മാര്‍ക്ക്  ചെയ്യണമെങ്കില്‍ അരദിവസം കംപ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരിക്കേണ്ട 
അവസ്ഥ......

SECRETARIAT SUBORDINATE SERVICE

സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒതുക്കിയവര്‍ ഇപ്പോള്‍ SSS-ലും പാവപ്പെട്ട ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു.  




 സെക്രട്ടേറിയറ്റിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ ചിരകാല അഭിലാഷമായ സെക്രട്ടേറിയറ്റ് 
സബോര്‍ഡിനേറ്റ് സര്‍വ്വീസ് (SSS) 2016-ലെ യു.ഡി.എഫ് സര്‍ക്കാരാണ് GO (P) No.08/2016 P&ARD
Dt.03/02/2016, SRO 107/2016 എന്നീ ഉത്തരവുകള്‍ പ്രകാരം നടപ്പിലാക്കാന്‍ തീരുമാനിച്ച് 
തുടര്‍നടപടികളുമായി മുന്നോട്ട് പോയത്.  സെക്രട്ടേറിയറ്റിലെ പ്രത്യേക ജോലി സ്വഭാവവും, 
സെക്രട്ടറിമാര്‍, അ‍ഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മന്ത്രിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട 
ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നീ  വസ്തുതകള്‍ പരിഗണിച്ചാണ് ക്ലാസ് ഫോറിലെ 
എട്ടോളം തസ്തികകളെ ഉള്‍പ്പെടുത്തി പ്രത്യേകം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടേയും 
അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സിവില്‍ സര്‍വ്വീസിന് അംഗീകാരം നല്‍കിയത്.  

എന്നാല്‍ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്കായി എന്നും നിലകൊളളുന്ന അല്ലെങ്കില്‍ എന്ന് സ്വയം 
അവകാശപ്പെടുന്ന കുട്ടിസുഹൃത്തുകള്‍ക്ക് ടി വിഷയത്തിലെ ഫയലില്‍ ഒരു പിടി 'ക്വറി' സമ്മാനിക്കാന്‍
  മാത്രമേ സമയമുണ്ടായിരുന്നുളളൂ.  കെ.എ.എസ് സമരത്തില്‍ ഒ.എ-മാരെ അസിസ്റ്റന്റുമാരില്‍
നിന്നും ഭിന്നിപ്പിച്ച് നിങ്ങള്‍ക്ക് ഞങ്ങള്‍ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് തരപ്പെടുത്തി 
തരാമെന്ന് പറഞ്ഞ് ഒതുക്കിയവര്‍ ഇപ്പോള്‍ SSS-ലും പാവപ്പെട്ട ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു.  
എന്തിനേറെ പറയുന്നു കെ.എ.എസിന്റെ അതേ വിധി തന്നെയാണ് അധികാരികള്‍  SSS റൂളിലും 
നടപ്പിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് എങ്ങനെ പാവപ്പെട്ട താഴ്ന്ന 
വിഭാഗം ജീവനക്കാര്‍ക്കായി നടപ്പിലാക്കാനാകും എന്ന് ചിന്തിക്കാതെ "ഇത് നമുക്ക് അടുത്ത 
സര്‍ക്കാരിന്റെ കാലത്തുളള ശമ്പള പരിഷ്കരണത്തില്‍ ആലോചിക്കാമെന്ന്”....... 
സംഭവം കേമം ബഹു കേമം.....

Health Insurance

പദ്ധതി പ്രീമിയത്തിന്റെ ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.




    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി വിവിധ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.  
ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ 9-ഉം 10-ഉം ശബള പരിഷ്കരണ റിപ്പോര്‍ട്ടുകളിലും ടി വിഷയം 
ശിപാര്‍ശ ചെയ്യപ്പെട്ടു.  അതിനു പിന്നാലെ 2017-18-ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിലും 
92-ാം ഖണ്ഡികയായി ടി വിഷയം ഇടംപിടിക്കുകയും ഇതിലേക്കായി ധനവകുപ്പില്‍ ഒരു സെക്ഷന്‍ 
രൂപീകരിക്കുകയും ചെയ്തു.  പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ 2017 വരെ ടി വിഷയത്തില്‍ 
വ്യക്തമായ ഒരു കരട് ശിപാര്‍ശ ചെയ്യാന്‍ പോലും മേല്‍ വകുപ്പിനായില്ല.  വകുപ്പിന്റെ 
രൂപീകരണത്തിനു ശേഷം മൂന്നിലധികം സെക്ഷനാഫീസര്‍മാരാണ് ഈ വകുപ്പിലെത്തിയത്.  
ടി വിഷയം സംബന്ധിച്ച് വ്യക്തമായ രൂപരേഖ (Guideline) പ്രത്യേകമായി പുറപ്പെടുവിക്കും എന്ന് 
പരാമര്‍ശിച്ചിരുന്നെങ്കിലും (04/14) ഇതിന്‍മേലുളള ഒരു കരട് നിര്‍ദ്ദേശവും സര്‍വ്വീസ് 
സംഘടനകളുമായുളള ചര്‍ച്ചകള്‍ നടന്നു വരുന്നതേയുളളൂ.

    നിലവില്‍ കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സമഗ്ര 
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.  ഈ 
സംസ്ഥാനങ്ങളിലെല്ലാംതന്നെ പദ്ധതി പ്രീമിയം പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരാണ് 
വഹിക്കുന്നത്.  അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും പദ്ധതി വിഹിതത്തിന്റെ
60 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുമായിട്ടാണ് 
പ്രീമിയം പങ്കു വയ്ക്കുന്നത്.  പഞ്ചാബില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം 
.സഹായത്താലാണ് നടപ്പിലാക്കി വരുന്നത്.  അതുകൊണ്ടുതന്നെ കേരളത്തില്‍ 
നടപ്പിലാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമില്‍ പദ്ധതി പ്രീമിയത്തിന്റെ 
ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള 
മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ 
പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  01/04/2018 മുതല്‍ 
സര്‍ക്കാര്‍ ടി പദ്ധതി നടപ്പിലാക്കും എന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും പദ്ധതി രൂപീകരണത്തില്‍ 
കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലാ എന്നുളളത് ജീവനക്കാര്‍ക്കിടയില്‍ ഇതിനകം 
ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി 
സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും 
പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.


Gen. Secretary, Kerala Finance Secretariat Association, Statue, TVPM-1

Contact Form

Name

Email *

Message *